കഴിഞ്ഞ നാല് കൊല്ലം യു എസ് പാരീസ് കാലാവസ്ഥാ ഉടമ്പടിക്ക് വേണ്ടിയ ശ്രദ്ധ കൊടുത്തിരുന്നില്ല, ഇത് മറ്റ് ലോകരാജ്യങ്ങളിൽ ചർച്ച ആയിരുന്നു. പിന്നാലെ ട്രംപ് അഡ്മിനിസ്ട്രേഷൻ പാരീസ് കരാറിൽ നിന്നും വിത്ത്ദ്രവ ആയി. എന്നാൽ ജോ ബൈഡൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ഭഗവാകും യൂ എസ് എന്ന് അദ്ദേഹം ഉറപ്പ് തന്നിരുന്നു. പ്രസിഡന്റ് ആയി ചാർജ് എടുത്ത് ആദ്യം ചെയ്തത് അതായിരുന്നു എന്ന് പറയാം. ഇതിലൂടെ 2030 തോടെ ആഗോളതാപനത്തിന് കാരണമാകുന്ന ഗ്യാസുകളുടെ ഉൽപാദനവും ഉപയോഗവും കുറക്കാൻ യൂ എസ് അംഗീകരിച്ചു. ഈ ഉടമ്പടി പ്രകാരം ലോകത്തിലെ ഏറ്റവും വലിയ എമിറ്ററായ ചൈന ഉൾപ്പെടെ 120 ലധികം രാജ്യങ്ങൾ നൂറ്റാണ്ടിന്റെ മധ്യത്തിൽ നെറ്റ് സീറോ കാർബൺ ഉദ്‌വമനം നടത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.